സി.സി.ടി.വി യൊക്കെ കൺതുറക്കും മുമ്പ്  പള്ളിക്കൂടത്തിന്റെ പടിഞ്ഞാറ്, വരാന്തയിലൂടെ കാണാം കാരമുള്ളും പുൽപ്പെടർപ്പുകളും വഴിമാറിയുണ്ടായ കാലടിപ്പാടിലൂടെ റോഡിലേക്കെത്തുന്ന പറമ്പിന്റെയതിര് ഇറക്കത്തിൽ ഒരു കഷണ്ടിത്തല  അസ്തമിക്കുന്നത് .നേരം വൈകുന്നേരം മൂന്ന് മണിയായിരിക്കും.

കിഴക്ക് ഇങ്ങേ തലക്കൽ വരാന്തയിലെ തൂണിനു ചാരി ആ കാഴ്ച കണ്ട് നിന്ന് ഒടുക്കം തന്നെ മെലിഞ്ഞ ഇടം കയ്യിലെ തളർന്നു തൂങ്ങിയ വാച്ച് നേരയാക്കി നെടുവീർപ്പിടുന്ന സീനിയർ അസിസ്റ്റന്റ്, ഹെഡ്മാസ്റ്റർ നാണുക്കുട്ടനെ പ്രാകും.
'ചാർജെഴുതിയിട്ടുേന്നോൻ ഇത് വല്ലതും കാണന്നുണ്ടൊ? വല്ലോരും കയറി വന്ന് സയൻസിന്റ കാര്യം ചോദിച്ചാ എനിക്ക് പടിഞ്ഞാറോട്ട് ചൂണ്ടാമ്പറ്റൊ?'
...........................................
..........................................

ചക്രവർത്തി മാഷ് അടയാളപ്പെടുത്തുന്നു താൻ കണ്ട ചക്രവാളം.

😊@SK

Comments

Popular posts from this blog